എല്ലാ കാര്യങ്ങളെക്കുറിച്ചും എല്ലാ ദിവസവും ഫേസ്ബുക്കിലൂടെ പ്രതികരിയ്ക്കുകയെന്ന ശൈലി ഇതുവരെ സ്വീകരിച്ചിട്ടില്ല. വല്ലപോഴും M Swaraj എന്ന വെരിഫൈഡ് FB പേജിലൂടെ മാത്രമാണ് കുറിപ്പുകൾ പോസ്റ്റ് ചെയ്യാറുള്ളത്.
കണ്ണൂര്‍ വിമാനത്താവളത്തിന്‍റെ ഓഹരി നല്‍കാമെന്ന വാഗ്ദാത്തിലാണ് പണം കൈപറ്റിയതെന്നും, എന്നാല്‍ പിന്നീട് ഇക്കാര്യത്തില്‍ മാണി സി കാപ്പന്‍ പറ്റിക്കുകയായിരുന്നു വെന്നുമാണ് ഹര്‍ജിയില്‍ പറയുന്നത്. വഞ്ചന, ഗൂഢാലോചന എന്നിങ്ങനെയുള്ള പ്രാഥമിക കുറ്റങ്ങള്‍ നിലനില്‍ക്കുമെന്നാണ് ഫസ്റ്റ് ക്ലാസ് ജുഡീഷ്യൽ മജിസ്‌ട്രീറ്റ് കോടതിയുടെ നിരീക്ഷണം.
രണ്ട് സെക്രട്ടറിയേറ്റ് അംഗങ്ങളെ പുറത്താക്കിയെന്ന് മിനുട്സില്‍ എഴുതി ചേര്‍ത്തിരുന്നു. അതോടൊപ്പം പാർട്ടിയിൽ ചർച്ച ചെയ്യാതെ മന്ത്രിയുടെ സ്റ്റാഫിനെ തീരുമാനിക്കാനുള്ള നീക്കമാണ് പ്രശ്നം രൂക്ഷമാക്കിയത്. ചരിത്രത്തിലാദ്യമായാണ് ഐഎന്‍എലിന് മന്ത്രി സ്ഥാനം ലഭിച്ചത്. അഹമ്മദ് ദേവർകോവിലാണ് ഐഎന്‍എല്ലിന്‍റെ ആദ്യമന്ത്രി.
നേരത്തെ സമര്‍പ്പിച്ച രേഖകളും, മൊഴിയും തമ്മില്‍ വൈരുദ്ധ്യമുണ്ടന്നാണ് വിജിലന്‍സ് വ്യക്തമാക്കുന്നത്. ഇതുവരെ ലഭ്യമായിരിക്കുന്ന തെളിവുകളുടെ അടിസ്ഥാനത്തിലായിരിക്കും ചോദ്യം ചെയ്യലുണ്ടാവുക. നിയമസഭാ തെരഞ്ഞെടുപ്പിന് ശേഷം കെ.എം ഷാജിയുടെ വീട്ടില്‍ നിന്ന് 50 ലക്ഷത്തോളം രൂപ വിജിലന്‍സ് സംഘം പിടിച്ചെടുത്തിരുന്നു.
'മാനാഭിമാനത്തോടു കൂടി പോകുന്ന ഒരു രാഷ്ട്രീയ പ്രസ്ഥാനമെന്ന നിലയ്ക്ക് ഒരു പേപ്പറിൽ രണ്ടക്ഷരം എഴുതിക്കൊടുത്ത് മുഖ്യമന്ത്രിയോട് സലാം പറയുക അല്ലെങ്കില്‍ മാണി സാര്‍ അഴിമതിക്കാരനാണെന്ന സത്യവാങ്മൂലം അംഗീകരിച്ച് ആത്മാഭിമാനം പണയം വെച്ച് അധികാരം പങ്കിടുക,' എന്നാണ് തിരുവഞ്ചൂരിന്‍റെ പരാമര്‍ശം.
ജില്ലാ ക്രൈംബ്രാഞ്ച് ഡിവൈഎസ്‍പി ആര്‍. മനോജ് കുമാറിനാണ് അന്വേഷണ ചുമതല. ബത്തേരി പൊലീസ് അന്വേഷിച്ചിരുന്ന കേസില്‍ സുരേന്ദ്രന്‍ ഒന്നാം പ്രതിയും ജാനു രണ്ടാം പ്രതിയുമാണ്. കേസില്‍ ജെആർപി ട്രഷറർ പ്രസീത അഴീക്കോടിന്‍റെ മൊഴി ഇന്ന് രേഖപ്പെടുത്തും.
കഴിഞ്ഞ ദിവസം കെ. സുധാകരന്‍ നല്‍കിയ അഭിമുഖത്തില്‍ ബ്രണ്ണന്‍ കോളേജില്‍ വെച്ച് പിണറായി വിജയനെ ചവിട്ടി വീഴ്ത്തിയെന്ന് പറഞ്ഞിരുന്നു. ഇതിന് പിന്നാലെയാണ് മുഖ്യമന്ത്രിയുടെ പരസ്യ പ്രതികരണമുണ്ടായത്. എന്നാല്‍ മുഖ്യമന്ത്രിയുടെ വാര്‍ത്താ സമ്മേളനത്തിനെതിരെ സുധാകരന്‍ ഇന്നലെ വിമര്‍ശനം ഉന്നയിച്ചിരുന്നു
ഒരു പാലം ഇട്ടാല്‍ അങ്ങോട്ടും ഇങ്ങോട്ടും എന്ന രീതിയിലായിരിക്കരുത് അന്വേഷണം നടക്കേണ്ടതെന്ന് കോണ്‍ഗ്രസ് എംഎല്‍എ ഷാഫി പറമ്പില്‍ നിയമസഭയില്‍ പറഞ്ഞു. കള്ളപ്പണം ഒഴുക്കി കേരളത്തില്‍ ജനാതിപത്യം അട്ടിമറിക്കാനുള്ള ശ്രമങ്ങള്‍ നടക്കുന്നുണ്ട്. മുന്നണിയിലേക്ക് ആളുകളെ ചേർക്കാൻ ബിജെപി പണം നല്‍കി.
ആര്‍.എസ്.പിയില്‍ പ്രതിസന്ധി ഉണ്ടാക്കില്ല. കോണ്‍ഗ്രസ് സമയബന്ധിതമായി കാര്യങ്ങള്‍ തീരുമാനിക്കണം. ചവറയില്‍ പരാജയപ്പെട്ടതിന് വ്യക്തമായ കാരണമുണ്ട്. അരാഷ്ട്രീയ കാര്യങ്ങള്‍ കൊണ്ട് കൂടിയാണ് ചവറയില്‍ തോല്‍വി സംഭവിച്ചത്. ആളുകള്‍ പാര്‍ട്ടിക്ക് പകരം, സമുദായം നോക്കിയാണ് വോട്ട് ചെയ്തത്.
യുഡിഎഫ് രാഷ്ട്രീയ പ്രതിസന്ധി നിറഞ്ഞ കാലത്ത് കൂടിയാണ് പോകുന്നത്. ഈ സമയം തന്നെ പ്രതിപക്ഷ നേതാവായി തെരഞ്ഞെടുത്തതില്‍ ഹൈക്കമാന്‍ഡിനോടും, കേരളത്തിലെ മുതിര്‍ന്ന നേതാക്കളോടും കടപ്പെട്ടിരിക്കുന്നു. കെ. കരുണാകരന്‍, എ.കെ ആന്‍റണി, ഉമ്മന്‍ചാണ്ടി, രമേശ് ചെന്നിത്തല എന്നിങ്ങനെയുള്ള മഹാരഥന്മാരിരുന്ന കസേരയിലേക്കാണ് താന്‍ തെരഞ്ഞെടുക്കപ്പെട്ടിരിക്കുന്നത്.
വരാനിരിക്കുന്ന നിയമസഭ തെരഞ്ഞെടുപ്പില്‍ തന്റെ പാര്‍ട്ടിയായ നവ കേരള പീപ്പിള്‍സ് പാര്‍ട്ടി ആറ് സീറ്റുകളില്‍ വിജയിച്ച് നിര്‍ണായക ശക്തിയായി മാറുമെന്ന് നടന്‍ ദേവന്‍. പാർട്ടി 20 മണ്ഡലങ്ങളില്‍ മത്സരിക്കുമെന്നും കൗമുദി ചാനലിന് നല്‍കിയ അഭിമുഖത്തിൽ പറയുന്നു
പിണറായി വിജയനെപോലൊരു വര്‍ഗ്ഗീയവാദിയെ കേരളം കണ്ടിട്ടില്ലെന്ന് മുസ്ലിം ലീഗ് സംസ്ഥാന സെക്രട്ടറി കെപിഎ മജീദ്. യുഡിഎഫിന്റെ നേതൃത്വം മുസ്ലിം ലീഗ് ഏറ്റെടുക്കുകയാണോയെന്ന് ചോദിച്ചുകൊണ്ട് മുഖ്യമന്ത്രി എഴുതിയ കുറിപ്പാണ് വിവാദങ്ങള്‍ക്ക് വഴിവച്ചത്.
ഏറ്റവും ഉന്നതമായ ഭരണഘടനാ സ്ഥാപനമാണ് ഗവര്‍ണര്‍ പദവി. അതിനെ കുട്ടിക്കളി പോലെ വലിച്ചെറിയുന്ന സമീപനം ഉണ്ടാവില്ലെന്നും തന്നെ നിയമിച്ചവരാണ് അത്തരം കാര്യങ്ങളില്‍ തീരുമാനമെടുക്കേണ്ടതെന്നും പി എസ് ശ്രീധരന്‍ പിള്ള
പി സി തോമസുതൊട്ട് ജോസ് മാണി വരെയുള്ള കേരളകോൺഗ്രസ് പ്രസ്ഥാനങ്ങളെ, ഉമ്മൻചാണ്ടിയുടെ വേരുറക്കലോടെ അതൃപ്തരായി ആടാൻപോകുന്ന കോൺഗ്രസ്സ് കഷണങ്ങളെ, സോഷ്യലിസ്റ്റ് പുത്രന്മാരെ, ഇടതുപാർട്ടികൾക്കിനി പ്രസക്തിയില്ലെന്ന് 'വെളിപ്പെട്ട്' പാർട്ടിച്ചങ്ങലകൾ പൊട്ടിച്ചെറിഞ്ഞിറങ്ങാൻപോകുന്ന വിപ്ലവസന്താനങ്ങളെവരെ ഇനി നോക്കിയിരിക്കാം, സാകൂതം! അവർക്കുള്ളതാണ് ബിഹാറിൽനിന്നുള്ള ബിജെപിയുടെ സന്ദേശം
''സർക്കാറിന്റെ രാഷ്ട്രീയം നടത്തിക്കൊടുക്കാൻ ബാധ്യതയില്ലെന്ന് മനസിലാക്കാതെ പോയ ആളാണ് സ്പീക്കർ''